പന്തളം: നാടുവിട്ട സൈനിക ഉദ്യോഗസ്ഥനെ വർഷങ്ങൾക്കു ശേഷം കൊല്ലത്ത് നിന്ന് കണ്ടെത്തി. ഓമല്ലൂർ പന്ന്യാലി ചെറുകുന്നിൽ വീട്ടിൽ വേണുഗോപാലിനെ (59) ആണ് 20 വർഷങ്ങൾക്കു ശേഷം കണ്ടെത്തിയത്. മിലിട്ടറി എൻജിനീയറിംഗ് സർവ്വീസിൽ ജോലി ചെയ്തിരുന്ന വേണുഗോപാൽ അവധിയ്ക്കു നാട്ടിലെത്തിയ ശേഷം 2000 ജനുവരി 14നാണ് പന്തളം മുളമ്പുഴയിലുള്ള ഭാര്യ രാധയുടെ വീട്ടിൽ നിന്ന് മടങ്ങിയത്. അതിനുശേഷം വേണുഗോപാലിനെക്കുറിച്ചു വിവരമൊന്നുമുണ്ടായിരുന്നില്ല. രാധ പന്തളം പൊലീസിൽ നല്കിയ പരാതിയെത്തുടർന്നു അന്വേഷണം നടന്നുവരികയായിരുന്നു.
കൊല്ലം അശ്രാമത്ത് ഗ്രീൻ പെപ്പർ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക ബാദ്ധ്യതയേത്തുടർന്നു സൈന്യത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. മംഗളുരു, ഗുരുവായൂർ എന്നിവിടങ്ങളിലും ജോലി ചെയ്തങ്കിലും വീട്ടിൽ ആരുമായും ബന്ധപ്പെട്ടിരുന്നില്ല. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അജിത് കുമാർ, സി.പി.ഒമാരായ കൃഷ്ണദാസ്, സുഡാഷ്, ജയപ്രകാശ് എന്നിവരടങ്ങിയ പൊലീസ് സംഘം ഇന്നലെ വേണുഗോപാലനെ നാട്ടിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |