കാൺപൂർ: ഇന്ത്യയിൽ ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് പഠനം. ഐ ഐ ടി കാൺപൂരിലെ പ്രൊഫസറായ മനീന്ദ്ര അഗർവാളാണ് പുതിയ പഠനം പുറത്തുവിട്ടത്. അടുത്ത വർഷം ആദ്യം കൊവിഡ് തരംഗം മൂർദ്ധന്യത്തിലെത്തുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ കൊവിഡിന്റെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാൻ ഉപയോഗിച്ച സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം. ഇതിന് സർക്കാരിന്റെ പിന്തുണയും ലഭിച്ചിരുന്നു.
We plot three scenarios:
— Manindra Agrawal (@agrawalmanindra) December 3, 2021
Optimistic: vaccine immunity does not reduce
Intermediate: vaccine immunity is halved
Pessimistic: vaccine immunity goes completely
As can be seen, there is a mild third wave, with peak between 100-150K infections per day occurring sometime in Feb. pic.twitter.com/qw5PZlm54J
Conclusions:
— Manindra Agrawal (@agrawalmanindra) December 3, 2021
(1) Evidence so far suggests that there will be a mild third wave in India early next year.
(2) As observed during spread of delta, a mild lockdown (night curfew, restrictions on crowding) can bring down beta substantially. That will significantly reduce peak value.
എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും അഗർവാൾ വ്യക്തമാക്കി. കൊവിഡിൽ നിന്നുള്ള സ്വാഭാവിക പ്രതിരോധശേഷിയെ പുതിയ വകഭേദമായ ഒമിക്രോൺ മറിക്കടക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ ഗുരുതരമാകില്ലെന്നും നേരിയ അണുബാധ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പഠനത്തിൽ പറയുന്നു. ഒമിക്രോണിന് സംക്രമണശേഷി കൂടുതലാണെങ്കിലും നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നതായും അഗർവാൾ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |