SignIn
Kerala Kaumudi Online
Saturday, 27 April 2024 12.31 AM IST

മുംബയിൽ 2 ഒമിക്രോൺ കേസുകൾ, ഇന്ത്യയിൽ ആകെ 23 കേസുകൾ

omicron

ന്യൂഡൽഹി: മുംബയിൽ പുതിയ രണ്ട് ഒമിക്രോൺ കേസുകൾ കൂടി കണ്ടെത്തിയതോടെ ഇന്ത്യയിലെ ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം 23 ആയി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 37 കാരനും യു.എസിൽ നിന്നെത്തിയ 36 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ സെൻഹിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർച്ചയായി രണ്ടാം ദിനമാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കർണാടകയിൽ രണ്ട് പേരിലാണ് ആദ്യമായി ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ കേസുകളുടെ എണ്ണം 10 ആയി. രാജസ്ഥാനിൽ 9 ഉം ഡൽഹിയിലും ഗുജറാത്തിലും ഓരോന്ന് വീതവും കേസുകൾ സ്ഥിരീകരിച്ചു.

 ബൂസ്റ്റർ ഡോസ് വേണം

രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ഉടൻ തുടങ്ങണമെന്ന് ഐ.എം.എ. ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന വേണം. കുട്ടികളുടെ വാക്സിനേഷനും വേഗം ആരംഭിക്കണം. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സമിതി ചർച്ചകൾ തുടരുകയാണ്.

 ഒമിക്രോൺ ഭയനകമാകില്ല ?

കൊവിഡ് പുതിയ വകഭേദമായ ഒമിക്രോണിനെ പേടിക്കേണ്ടതില്ലെന്ന് യു.എസ് ആരോഗ്യ ഉപദേഷ്‌ടാവ് ഡോ. ആന്റണി ഫൗചി പറഞ്ഞു. ഭയാനകകരമായ നിരക്കിൽ വ്യാപനമോ തീവ്രതയോടെയുള്ള രോഗലക്ഷണങ്ങളോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ നിഗമനങ്ങളിലെത്താൻ കഴിയുമെന്നാണ് വിശ്വാസം. ബൂസ്‌റ്റർ ഡോസ് നൽകുന്നത് പരിഗണിക്കണം. വാർഷിക വാക്സിനേഷൻ നൽകുന്നതാകും നല്ലത്. തുടർച്ചയായ വാക്സിനേഷൻ ശരീരത്തിലെ ആന്റിബോഡിയുടെ അളവ് വർദ്ധിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OMICRON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.