കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചൂരണി മലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൂട്ടം കാവിലുംപാറ മലയോര ഭാഗങ്ങളിൽ തമ്പടിച്ചിക്കുകയാണെന്ന് കർഷകർ പറയുന്നു. ഹംസ പെരിന്തൽമണ്ണ, ചെരുവിൽ റെജി, പെരുമ്പള്ളി ഷാജു, കീഴ്മറ്റം ജോസ് എന്നിവരുടെ തെങ്ങ്, റബർ, കവുങ്ങ്, വാഴ, ഗ്രാമ്പു എന്നിവയാണ് പിഴുതെടുത്തും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പ്രദേശവാസികളുടെ കുടിവെളള പൈപ്പുകളും കൃഷിക്ക് വെള്ളമെത്തിക്കുന്ന മോട്ടോറുകളും ആനക്കൂട്ടം നശിപ്പിച്ചു. കാട്ടാനക്കൂട്ടം കാട്ടിലേക്ക് പോകാതെ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടത്തെ തുരത്താൻ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ റെയിഞ്ച് ഓഫീസിനു മുമ്പിൽ അനശ്ചിതകാല സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു. പഞ്ചായത്തംഗം പി. അനിൽകുമാർ കർഷകസംഘം നേതാക്കളായ എ.ആർ.വിജയൻ, ബി.കെ.ബാബു, എം.എൻ.സോമൻ, ഉമേഷ് എന്നിവർ കാട്ടാനയിറങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |