വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തുവിട്ട് യു.എസ് ഭരണകൂടം. സി.ഐ.എ രഹസ്യസന്ദേശങ്ങൾ ഉൾപ്പെടെ 1,500 രേഖകളാണ് പുറത്തുവിട്ടത്. 1963 നവംബർ 22ൽ യു.എസ് സംസ്ഥാനമായ ഡാലസിൽ വച്ച് ലീ ഹാർവി ഓസ്വാൾഡ് എന്ന യുവാവാണ് കെന്നഡിയെ കൊലപ്പെടുത്തിയത്.
ഓസ്വാൾഡ് മാത്രമാണ് പ്രതിയെന്നും സംശയാസ്പദമായ മറ്റു തെളിവുകളില്ലെന്നായിരുന്നു അന്നത്തെ അന്വേഷണ സംഘത്തിന്റ കണ്ടെത്തൽ. കൊലപാതകത്തിനു മുമ്പ് മെക്സികോ സിറ്റിയിലെ റഷ്യൻ, ക്യൂബ എംബസികളിലേക്ക് ഓസ്വാൾഡ് യാത്ര ചെയ്തിരുന്നതും മറ്റും സി.ഐ.എ രേഖകളിലുണ്ട്. റഷ്യൻ വിസ അന്വേഷിച്ച് എംബസിയിലേക്ക് വിളിച്ചതും ക്യൂബൻ യാത്രക്ക് അനുമതി തേടിയതായും രേഖകളിലുണ്ടെന്നാണ് വിവരം. സംഭവത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിർത്തി കടന്ന് ഓസ്വാൾഡ് യു.എസിലെത്തുന്നത്. അതിന് മുമ്പ് റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്വാൾഡ് ബന്ധപ്പെട്ടതും സി.ഐ.എ കണ്ടെത്തി. ഇതോടെ ബാഹ്യ ശക്തികൾക്ക് കെന്നഡിയുടെ വധത്തിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |