കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ കരുനാഗപ്പള്ളി ജി.എസ്.ടി സ്ക്വാഡ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒന്നരക്കോടിയോളം വിലയുള്ള 3.160 കിലോഗ്രാം സ്വർണം പിടികൂടി.
തൃശൂരിൽ നിന്നു തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്ന 55 ലക്ഷം രൂപ വരുന്ന 1.120 കിലോ സ്വർണം ചവറയിൽ വാഹന പരിശോധനയ്ക്കിടെയാണ് പിടിച്ചത്. കൊല്ലം ചിന്നക്കടയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ മധുരയിൽ നിന്നു കൊണ്ടുവന്ന 830 ഗ്രാം ഉരുക്കിയ സ്വർണം മധുര സ്വദേശിയിൽ നിന്നു പിടിച്ചെടുത്തു. കരുനാഗപ്പള്ളിയിൽ വാഹന പരിശോധനയ്ക്കിടെ തൃശൂരിൽ നിന്നു കൊണ്ടുവന്ന 1.21 കിലോ ഗ്രാം സ്വർണാഭരണങ്ങളും കഴിഞ്ഞ ദിവസം പിടികൂടി. പിഴ, നികുതി ഇനങ്ങളിലായി എഴര ലക്ഷം രൂപ ഈടാക്കി.
സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്) എസ്. രാജീവിന്റെ നേതൃത്വത്തിൽ അസി. ടാക്സ് ഓഫീസർമാരായ ബി. രാജേഷ്, ബി. രാജീവ്, ടി. രതീഷ്, സോനാജി, ഷൈല പി. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഈവർഷം പിടിച്ചെടുത്തത് 10 കോടിയുടെ സ്വർണം
ഈ സാമ്പത്തിക വർഷം ഇതുവരെ കരുനാഗപ്പള്ളി ജി.എസ്.ടി സക്വാഡ് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഓച്ചിറ, കുണ്ടറ, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി 10 കോടിയുടെ 10.500 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തു. പിഴ, നികുതി ഇനത്തിൽ ഒന്നേകാൽ കോടി ഈടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 41 കേസുകളിലായി നാലരക്കോടി രൂപ പിഴ, നികുതി ഇനങ്ങളിൽ ഈടാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |