ന്യൂഡൽഹി: കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്രകൃഷി മന്ത്രി സൂചന നൽകിയതിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. കാർഷിക നിയമങ്ങൾ നല്ലതായിരുന്നു എങ്കിൽ മാപ്പുപറഞ്ഞ് പിൻവലിച്ചത് എന്തിനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ചോദിച്ചു.
കൃഷിമന്ത്രിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധത തെളിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകർ വീണ്ടും ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും രൺദീപ് സിങ് സുർജേവാല പറഞ്ഞു.
കർഷകരുടെ ഒരു വർഷത്തോളം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ പിൻവലിച്ച മൂന്നു കാർഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ സൂചിപ്പിച്ചിരുന്നു. ഇതാണിപ്പോൾ വിവാദമായത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |