നീലേശ്വരം: ചിരി മായാത്ത മുഖവുമായി പരിചയക്കാരോട് നർമ്മസംഭാഷണം നടത്തി രാജാറോഡിലൂടെ രാജാസ് ഹൈസ്കൂളിലേക്ക് കയറിപ്പോകുന്ന ആ സംഗീതാദ്ധ്യാപകനെ ഇന്നലെത്തേതു പോലെ ഓർത്തെടുക്കുകയാണ് നീലേശ്വരം. കുട്ടികളോടക്കം വിനയത്തോടു കൂടി മാത്രം സംസാരിക്കുകയും നർമ്മങ്ങൾ പറയുകയും ചെയ്ത വിശ്വനാഥൻമാഷുമായി അത്രയ്ക്ക് അടുപ്പമുണ്ട് ഈ രാജനഗരത്തിന്.
1988 മുതലാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ സംഗീതാ അദ്ധ്യാപകനായെത്തുന്നത്. അന്നുതൊട്ട് സംസ്ഥാന യുവജനോത്സവങ്ങളിൽ മാഷിന്റെ കുട്ടികൾ സമ്മാനം വാരിക്കൂട്ടുകയായിരുന്നു. പ്രശസ്തരും അത്രയ്ക്ക് പേരെടുക്കാത്തവരുമായ നൂറുകണക്കിന് ശിഷ്യന്മാർ വിശ്വനാഥൻ നമ്പൂതിരിയ്ക്ക് നീലേശ്വരം മേഖലയിലുണ്ട്. പട്ടേനയിൽ ഉത്തരകേരള നമ്പൂതിരി സഭയുടെ കീഴിൽ നടത്തിയ സംഗീത ക്ലാസിൽ നിന്ന് അജിത് നമ്പൂതിരി ,രതീഷ് കല്യാണി, ഡോ.ഉദയൻ ,ഡോ.സുമ തുടങ്ങിയവർ പ്രശസ്ത സംഗീതജ്ഞൻമാരായി ശ്രദ്ധ നേടിയവരാണ്. സർവ്വകലാശാല കലോത്സവങ്ങളിലെ ശുദ്ധസംഗീത മത്സരങ്ങളിലും വിശ്വനാഥൻ നമ്പൂതിരിയുടെ ശിഷ്യന്മാർ മികവകാട്ടി.
ജേഷ്ഠൻ ദാമോദരൻ നമ്പൂതിരിയുടെ ചുവടുപിടിച്ച് സിനിമയിലേക്ക് മാറിയതോടെയാണ് വിശ്വനാഥൻ നമ്പൂതിരി നീലേശ്വരത്തോട് വിട പറഞ്ഞത്. കാസർകോട് ജില്ലയിൽ എപ്പോൾ എത്തിയാലും നീലേശ്വരത്തെ ശിഷ്യന്മാരെ കാണാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |