നോയിഡ: രാത്രി കർഫ്യൂ സമയം ആഹാരം നൽകാൻ വിസമ്മതിച്ച ഭക്ഷണ വിതരണ സ്ഥാപന ഉടമ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ഹാപുർ സ്വദേശി ഇരുപത്തിയേഴ് വയസുകാരനായ കപിൽ ആണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രിക്ക് ശേഷം പൊറോട്ട നൽകാൻ കപിൽ വിസമ്മതിച്ചാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കട അടച്ചതിനാൽ ഭക്ഷണം നൽകാൻ ആവില്ലെന്ന് കപിൽ പറഞ്ഞതിൽ ക്ഷുഭിതരായ പ്രതികൾ മൂന്നര മണിയോടെ തിരിച്ചുവന്ന് വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ആകാശ്, യോഗേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |