ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ മൾട്ടിനാഷണൽ കമ്പനിയായ ആമസോൺ സിംഗപ്പൂരിൽ നടത്തുന്ന ആർബിട്രേഷൻ നടപടികൾ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. ആർബിട്രേഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഹർജി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് ഡി.എൻ. പട്ടേൽ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ആമസോൺ നിക്ഷേപമിറക്കിയ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്‌ൽ ശൃംഖല റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലെത്തിയത്. കോമ്പറ്റീഷൻ കമ്മിഷൻ സ്റ്റേ മൂലം ആമസോണുമായി ഉണ്ടാക്കിയ കരാർ നിലനിൽക്കുന്നില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌ത്തഗി വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |