SignIn
Kerala Kaumudi Online
Friday, 26 April 2024 8.40 PM IST

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ രണ്ടാമൂഴം : കാൽനടയായി ഭാരതപര്യടനത്തിന്

unnikrishnan
ഉണ്ണികൃഷ്ണൻ നമ്പൂതിരി

തൃശൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽനടയായി തന്റെ രണ്ടാമത് ഭാരതപര്യടനത്തിലാണ് തൃശൂർ ചാഴൂർ പള്ളിപ്പാട്ടില്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (54). 2019ൽ തന്റെ ഭാരതപര്യടനം പൂർത്തിയാക്കിയ അദ്ദേഹം, ആദ്യഘട്ടമായി പടിഞ്ഞാറൻ തീരദേശത്ത് കൂടി കർണാടകവും മഹാരാഷ്ട്രയും ഗുജറാത്തും കടന്ന് കശ്മീരിലെത്താനാണ് തീരുമാനം. തുടർന്ന് പൂർവദിക്കിലൂടെ, അസമും ഒഡീഷയും ബംഗാളും വഴി നാട്ടിലെത്തും.

ആദ്യം മുതൽ അവസാനം വരെയും കാൽനടയായി യാത്ര ചെയ്യാനാണ് തീരുമാനം. പുതുവർഷത്തിൽ കന്യാകുമാരിയിൽ നിന്നായിരുന്നു തുടക്കം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരങ്ങൾ വഴിയാണ് യാത്ര പുരോഗമിക്കുക. ആദ്യയാത്രയിൽ ഒന്നരവർഷം കൊണ്ട് മൂവായിരത്തിലധികം കിലോമീറ്റർ താണ്ടി. ഇത്തവണയും ഒരു വർഷത്തിലേറെക്കാലം ഏടുക്കുമെന്നാണ് പ്രതീക്ഷ. ആദ്യയാത്ര കഴിഞ്ഞെത്തിയ ശേഷം കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രകൾ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ ആശ്രമത്തിലായിരുന്നു താമസം.

20 വർഷത്തോളം ബദരീനാഥിലായിരുന്നു. ശൈത്യകാലത്ത് ക്ഷേത്രം അടയ്ക്കുമ്പോൾ ആറ് മാസം നാട്ടിൽ തിരിച്ചെത്തും. കേരളത്തിലെ ആയിരത്തോളം ഗ്രാമങ്ങളിൽ ഓരോ ദിവസം വീതം ചെലവഴിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അത് ഉപേക്ഷിച്ചു. അച്ഛൻ ശങ്കരനാരായണൻ നമ്പൂതിരി എന്ന പി.എസ്.എൻ നമ്പൂതിരി 37 വർഷക്കാലം ചാഴൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അമ്മ: ആര്യ അന്തർജ്ജനം. മൂന്ന് ജ്യേഷ്ഠ സഹോദരന്മാരുണ്ട്.

യാത്ര തോർത്ത് മുണ്ടെടുത്ത്

രണ്ട് തോർത്തുമുണ്ടും വെള്ളക്കുപ്പിയും വിരിപ്പായി ഉപയോഗിക്കാൻ പ്ലാസ്റ്റിക് ഷീറ്റും ടോർച്ചും കുടയും... ഇതാണ് യാത്രയ്ക്കായി കരുതിയിട്ടുള്ളത്. തോർത്തുമുണ്ട് തിരഞ്ഞെടുത്തത് സൗകര്യപ്രദമായ യാത്രയ്ക്ക് തന്നെ. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞയിടങ്ങളിൽ സഞ്ചരിക്കുമ്പോൾ തുണിയലക്കാൻ ഒരുപാട് വെള്ളം സംഘടിപ്പിക്കുക എളുപ്പമാവില്ലല്ലോ എന്നാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്.
കടുത്തവേനലിൽ കുടിക്കാൻ വെള്ളമില്ലാത്തിടത്ത് കുളിക്കാനായി വെള്ളം നൽകിയ അനുഭവം പോലും ആദ്യയാത്രയിലുണ്ടായി. കഴിഞ്ഞ യാത്രയിൽ ദിവസവും 40 കിലോമീറ്റർ വരെ നടക്കാനായി. പ്രായം കൂടുന്നുണ്ടെങ്കിലും ഇത്തവണ ശരാശരി 30 കിലോമീറ്റർ നടക്കാനാകുമെന്നാണ് കരുതുന്നത്.

തോർത്തുമുണ്ടായതിനാൽ ഒന്ന് രണ്ട് ക്ഷേത്രങ്ങളിൽ പ്രവേശനം തടഞ്ഞു. മധുരയിലെ ഒരു ക്ഷേത്രത്തിൽ, കോടതി വിലക്ക് കാരണം കയറാനായില്ല. കൈയിൽ നയാപൈസയില്ലാതെയായിരുന്നു ആദ്യതവണത്തെ യാത്ര. ഇത്തവണയും അങ്ങനെ തന്നെ. ഒരിക്കൽപ്പോലും മുഴുപ്പട്ടിണിയായിട്ടില്ല.

- ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.