SignIn
Kerala Kaumudi Online
Saturday, 27 April 2024 8.33 AM IST

കൈത്തറിയിൽ മോദിയുടെ മുഖച്ചാർത്ത്,​ ശിവന് സന്തോഷപ്പകിട്ട്

prime-minister
കൈത്തറിയിൽ മോദിപ്പകിട്ട്... തിരുവനന്തപുരം ബാലരാമപുരം പയറ്റുവിളയിലെ കുഴിത്തറി നെയ്ത്ത് ശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുന്നതിനായി അദ്ദേഹത്തിന്റെ മുഖംനെയ്തൊരുക്കിയ ഷാൾ പൂർത്തിയായപ്പോൾ. ഷാൾ നെയ്ത ശിവൻ, കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന വീവേഴ്‌സ് വില്ലേജ് സ്‌ഥാപക ശോഭാ വിശ്വനാഥ്‌ എന്നിവർ സമീപം. കേന്ദ്രസഹമന്ത്രി വി.മുരളീധരനുവേണ്ടിയാണ് ഷാൾ നെയ്തത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത പൊന്നാട കുഴിത്തറിയിൽ നെയ്തെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശിവൻ. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിക്ക് പൊന്നാടയായി സമ്മാനിക്കാനിക്കാനുള്ളതാണ് ഈ ഷാൾ.

പുതുവർഷത്തിൽ നൽകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും അതിനിടയിൽ നെയ്തുതീർക്കാനായിരുന്നില്ല.

ബാലരാമപുരം പുലിയൂർക്കോണം സ്വദേശി ശിവൻ നെയ്‌ത്ത് തൊഴിലായി സ്വീകരിച്ചിട്ട് 25 വർഷം കഴിഞ്ഞു. അതിനിടയിൽ ആദ്യമായാണ് മനുഷ്യമുഖം നെയ്തെടുക്കുന്നത്. 22 ദിവസം എടുത്തു. രാവിലെ 7 മണി മുതൽ വൈകിട്ട് 4 വരെയാണ് ഓരോദിവസവും ചെലവഴിച്ചത്.
ഗോൾഡൻ കസവ്, സിൽവർ കസവ്, കളർ എന്നിവ ചേർത്താണ് ഇത് നെയ്തത്. ബാലരാമപുരം പുഷ്പ ഹാൻഡ് ലൂം ഇതിനായി മുളയും കമുകും ഉപയോഗിച്ച് പ്രത്യേക കുഴിത്തറി നിർമ്മിക്കുകയായിരുന്നു. മെഷീൻ വർക്ക് ഇതിലില്ല.
ശുദ്ധമായ കസവിൽ ഐശ്വര്യറായിക്കുവേണ്ടി കഥകളി ഡിസൈനിൽ ഒരു സാരി നെയ്ത്തു കൊടുത്തിരുന്നു. ഒന്നര ലക്ഷം രൂപയാണ് അതിന് ചെലവായത്. ഒറിജിനൽ തങ്കവും വെളളിയും ചേർന്നതാണ് ശുദ്ധമായ കസവ്. 42 ദിവസം എടുത്താണ് സാരി നെയ്തത്. ഇനിയും ഇത്തരം പരീക്ഷണങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ശിവൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRAMODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.