SignIn
Kerala Kaumudi Online
Friday, 26 April 2024 9.06 AM IST

അപകടം വിളിച്ചുവരുത്താൻ ബസ്സുകളിൽ അലങ്കാര കോലാഹലം; വെളിച്ച വിപ്ളവം

bus
അലങ്കാര കോലാഹലം

കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ മുൻവശത്തെ ചില്ലുപാളികളിൽ കാഴ്ച മറച്ചുള്ള അലങ്കാരപ്പണികൾ അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിലേക്ക് മാറി. പൂക്കളും മാലകളും സ്റ്റിക്കറും മറ്റുമായി മുൻഗ്ലാസിൽ നല്ലൊരു പങ്കും നിറച്ചാണ് പല ബസ്സുകാരുടെയും മരണപ്പാച്ചിൽ.

ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിലുള്ള ‘സ്റ്റിക്കർ’ കോലാഹലം വേണ്ടെന്ന ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തലിനു പോലും സ്ഥാനമില്ലെന്നായി. മുൻഗ്ലാസിനു ചുറ്റുമെന്നോണം പൂക്കൾ, സ്‌മൈലി ബാളുകൾ, ബൾബ് മാല തുടങ്ങി പലതും പ്രത്യക്ഷപ്പെടുന്നുണ്ട്.

കൊയിലാണ്ടിയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി യുവാവിൻെറ മരണത്തിനിടയാക്കിയത് ഡ്രെെവറുടെ കാഴ്ച മറച്ചുള്ള യാത്രയാണെന്നു പൊലീസ് പ്രാഥമികമായി കണ്ടെത്തിയതാണ്. റോഡ് മുറിച്ച് കടക്കവെ യുവാവിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരക്കുള്ള റോഡ് മുറിച്ചു കടക്കുമ്പോൾ കെെയുയർത്തി ഡ്രെെവർക്ക് സൂചന നൽകിയിരുന്നെങ്കിലും ബസ്സിൻെറ മുന്നിൽ തൂക്കിയിട്ടിരുന്ന തൊങ്ങലുകൾ കാരണം ഡ്രെെവർ അതു കണ്ടില്ലെന്നാണ് ബസ്സിലെ യാത്രക്കാരും പറയുന്നത്.

സ്വകാര്യ ബസുകൾക്ക് പുറമെ ടൂറിസ്റ്റ് ബസുകളിലെയും വാനുകളിലുമുണ്ട് അലങ്കാരത്തൊങ്ങലുകൾ ഏറെ. കാതടപ്പിക്കുംവിധം പാട്ട് കേൾപ്പിക്കുന്ന സ്‌പീക്കർ ശല്യവും കുറച്ചൊന്നുമല്ല.

വലിയ വാഹനങ്ങളിലെ ലേസർ ലൈറ്റുകൾ വൻഭീഷണിയായി മാറിക്കഴിഞ്ഞു. എതിർവശത്തു നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച കലക്കുന്ന ആർഭാട ലൈറ്റുകളാണ് പലരും ഉപയോഗിക്കുന്നത്. ടയറുകൾക്ക് ചുറ്രും വരെ പല നിറത്തിൽ മിന്നിക്കത്തുന്ന എൽ.ഇ.ഡി ബൾബുകളുമായി ഓടുന്ന ബസുകൾ മറ്റു വാഹനങ്ങൾക്ക് തീരാത ഭീഷണിയാണ്. നാലു ഭാഗത്തും മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ കത്തുമ്പോൾ ഇൻഡിക്കേറ്ററും ബ്രേക്ക് ലൈറ്റും മറ്റുള്ളവരുടെ കണ്ണിൽ പെടാതെ പോവുന്നു. ഇത് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുകയാണ്. ഇരുചക്ര യാത്രികരാണ് കൂടുതലും അപകടത്തിൽ പെടുന്നത്.

''ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധത്തിൽ സ്റ്റിക്കറും മറ്റുമുള്ള ബസുകൾക്കെതിരെ കർശന നടപടിയെടുക്കുന്നുണ്ട്. ടൂറിസ്റ്റ് ബസ്സുകളിൽ എൽ.ഇ.ഡി ലെെറ്റുകളും മറ്രും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.

ഷെെനി മാത്യു,

എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ,

കോഴിക്കോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.