കോഴിക്കോട്: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ മുഖ്യാധാരയിലേക്ക് എത്തിക്കാൻ നിരന്തരം തൂലിക ചലിപ്പിച്ചതിലൂടെ എന്നും വേറിട്ടു നിൽക്കുന്ന എഴുത്തുകാരിയാണ് പി.വത്സലയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി. വത്സലയെ ആദരിക്കുന്ന ചടങ്ങ് മെഡിക്കൽ കോളേജ് കാമ്പസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള സാഹിത്യരംഗത്ത് സമഗ്രസംഭാവനകൾ അർപ്പിച്ച പ്രതിഭകളുടെ പട്ടികയിലാണ് വത്സലയുടെ സ്ഥാനം. മലയാള സാഹിത്യലോകത്തെ ഇന്ത്യൻ സാഹിത്യത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ ടീച്ചർ വഹിച്ച പങ്ക് വളരെ വലുതാണ്. മാനവികതയുടെ അപചയത്തിനെതിരെ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരിയാണ് വത്സലയെന്നും അദ്ദേഹം പറഞ്ഞു. എം.എൻ. സത്യാർഥി ട്രസ്റ്റ്, കോവൂർ ലൈബ്രറി, മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ വിദ്യാരംഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കിയതായിരുന്നു ചടങ്ങ്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വത്സലയെ ആദരിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. എ.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |