ചിറ്റൂർ: പെരുമാട്ടി പഞ്ചായത്ത് വേമ്പ്രയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ വേമ്പ്ര ശ്രീനിവാസന്റെ വീട്ടുവളപ്പിൽ പശുക്കളെ കെട്ടിയിരുന്ന തൊഴുത്തിനടുത്താണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. ജനവാസ മേഖലയിൽ കാട്ടുപോത്ത് എത്തിയത് ജനങ്ങളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. മുതലമട വഴിയാണ് വിളയോടി വേമ്പ്രയിലെത്തിയത്. വനമേഖലയുമായി ഏകദേശം 35 കി.മീറ്ററിലധികം ദൂരം വരുന്ന വേമ്പ്രയിൽ കാട്ടുപോത്ത് എത്തിപ്പെട്ടത് ആശങ്ക ഉളവാക്കുന്നതാണ്. ശനിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ വേമ്പ്രയിലെ ഒരു മാവിൻ തോട്ടത്തിൽ വിശ്രമിക്കുകയിരുന്നു കാട്ടുപോത്ത്. വനപാലകരും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. കൊല്ലങ്കോട്, നെന്മാറ, കഞ്ചിക്കോട് വനമേഖലകളിൽ എതെങ്കിലും ഒരു ഭാഗത്തേക്ക് കാട്ടുപോത്തിനെ എത്തിക്കാനുള്ള ശ്രമങ്ങൾ വനപാലകർ നടത്തിവരുകയാണ്. പോത്ത് കുതറി ഓടാതിരിക്കാൻ അധികൃതരും ജനങ്ങളും ഏറെ ജാഗ്രതയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |