മഡ്ഗാവ് : കൊവിഡ് പിടിമുറുക്കിയതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ തുടർച്ചയായ മൂന്നാം ദിവസവും മത്സരം മാറ്റിവയ്ക്കേണ്ടി വന്നു. ഇന്നലെ ഹൈദരബാദ് എഫ്.സിയും ജംഷഡ്പൂർ എഫ്.സിയും തമ്മിലുള്ള മത്സരം തുടങ്ങാനുള്ള സമയത്തിന് തൊട്ടുമുമ്പാണ് കളി മാറ്റിവച്ചതായി അറിയിച്ചത്. ഇരു ടീമുകൾക്കും കളത്തിലിറങ്ങാൻ ആവശ്യമുള്ള കളിക്കാരെ കിട്ടാത്തതുകൊണ്ടാണ് മാറ്റിവയ്ക്കേണ്ടിവന്നത്.
വെള്ളിയാഴ്ചയ്ക്ക് ശേഷം ഐ.എസ്.എല്ലിൽ കളി നടന്നിട്ടില്ല. ശനിയാഴ്ച എ.ടി.കെയും ബംഗളുരുവും തമ്മിലുള്ള മത്സരവും ഞായറാഴ്ച ബ്ളാസ്റ്റേഴ്സും മുംബയ് സിറ്റിയും തമ്മിലുള്ള മത്സരവും മാറ്റിവച്ചിരുന്നു.
മിക്ക ടീമുകളിലും ടീം ഹോട്ടലുകളിലും കൊവിഡ് ബാധിച്ചിരിക്കുന്നതിനാൽ ലീഗിന്റെ തുടർന്നുള്ള പോക്ക് തുലാസിലാണ്. കൊൽക്കത്തയിൽ തുടങ്ങിയ ഐ ലീഗ് ഫുട്ബാൾ രണ്ടാഴ്ചയായി നിറുത്തിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |