SignIn
Kerala Kaumudi Online
Friday, 26 April 2024 5.29 PM IST

വാട്സാപ്പിൽ  സ്റ്റാറ്റസിട്ടതിന്റെ  പേരിൽ  26കാരിക്ക്  വധശിക്ഷയും 20വർഷം  കഠിനതടവും  വിധിച്ച്  പാകിസ്ഥാൻ  കോടതി

pakisthani-woman

ഇസ്ലാമാബാദ്: മതനിന്ദ പ്രചരിപ്പിക്കുന്ന രീതിയിൽ വാട്സാപ്പിൽ സ്റ്റാറ്റസിട്ടതിനെ തുടർന്ന് പാകിസ്ഥാനിൽ യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചു. ഇന്നലെയാണ് പാകിസ്ഥാൻ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. 2020മേയ് മാസത്തിലാണ് 26കാരിയായ അനീഖ അതീഖിനെ അറസ്റ്റ് ചെയ്തത്. 20വർഷത്തെ ജയിൽ ശിക്ഷയും മരണം വരെ തൂക്കിലേറ്റാനുമാണ് കോടതി വിധിച്ചത്. പ്രവാചകരെ നിന്ദിക്കുന്ന രീതിയിലുള്ള കാരിക്കേച്ചറുകളും സന്ദേശങ്ങളുമാണ് വാട്സാപ്പിലൂടെ ഇവർ പ്രചരിപ്പിച്ചത്.

മതനിന്ദ എന്നത് കുറ്റകൃത്യമല്ലെങ്കിലും മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനിൽ ഇതൊരു പ്രധാന വിഷയമാണ്. അതിനാൽ ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് വധശിക്ഷ വരെ നടപ്പാക്കുന്നതിനുള്ള നിയമങ്ങൾ പാകിസ്ഥാനിലുണ്ട്.

വാട്സാപ്പിൽ യുവതി സ്റ്റാറ്റസിട്ടപ്പോൾ അത് മാറ്റണമെന്ന് അവരുടെ ഒരു സുഹൃത്ത് ആവശ്യപ്പട്ടിരുന്നു. എന്നാൽ അത് മാറ്റുന്നതിനു പകരം അനീഖ അയാൾക്കത് മെസേജായി അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ലാം നിരോധിച്ചിരുന്ന കാരിക്കേച്ചറുകളാണ് അനീഖ പ്രചരിപ്പിച്ചത്.

മതസ്വാതന്ത്ര്യത്തിനായുള്ള അന്താരാഷ്ട്ര യുഎസ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 80പേരാണ് നിലവിൽ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് പാകിസ്ഥാൻ ജയിലിൽ കഴിയുന്നത്. ഇവരിൽ പകുതി പേർക്കും വധശിക്ഷയും ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പാകിസ്ഥാനിലെ ഒരു ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന ശ്രീലങ്കൻ സ്വദേശിയെ മതനിന്ദ ആരോപിച്ച് പാകിസ്ഥാനിൽ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, PAKISTHANI WOMAN, PAKISTHANI WOMAN SENTENSED FOR WHATSAPP STATUS, BLASPHEMOUS WHATSAPP STATUS, WOMAN SENTENSED TO DEATH, WOMAN SENTENCED TO DEATH IN PAKISTHAN, SENTENCED TO DEATH IN PAKISTHAN FOR BLASPHEMOUS WHATSAPP STATUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.