തൃശൂർ: കുതിരാൻ രണ്ടാം ടണലിലൂടെ വാഹനങ്ങൾ പോകുമ്പോൾ സുരക്ഷാ ക്രമീകരണം ഉറപ്പാക്കാൻ ദേശീയപാത അതോറിട്ടിയെ മന്ത്രിതലയോഗം ചുമതലപ്പെടുത്തി. ദേശീയപാതാ അതോറിട്ടി ഇക്കാര്യം കൃത്യമായി പരിശോധിക്കണമെന്ന് യോഗതീരുമാനം വിശദീകരിച്ച മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും കെ. രാജനും പറഞ്ഞു.
ടണലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ കളക്ടറെ അറിയിച്ച ശേഷമാകണം. ടോൾ പിരിവ് ആരംഭിക്കുംമുമ്പ് പ്രത്യേകമായ ചർച്ച നടത്തണം. നിർമ്മാണം പൂർത്തിയാകുംവരെ മന്ത്രിതല അവലോകന യോഗങ്ങൾ തുടരും. ദേശീയപാത അതോറിട്ടിക്ക് എല്ലാ സഹായവും സംസ്ഥാനം നൽകും. അപ്രോച്ച് റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം. പാതയിൽ വെളിച്ചസംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശിച്ചതായും മന്ത്രിമാർ പറഞ്ഞു.
കളക്ടർ ഹരിത വി. കുമാറും നാഷണൽ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥരും ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് വാഹനങ്ങൾ കടത്തി വിട്ടത്. പാലക്കാട്ടേക്കുള്ള ടി.ടി കെ.എസ്.ആർ.ടി.സിയാണ് ആദ്യം കടന്നുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |