ന്യൂഡൽഹി: 12 ഓളം ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീംകോടതിയുടെ പ്രവർത്തനം അവതാളത്തിലായി. പല പ്രധാന കേസുകളുടെയും വാദം നീട്ടി. 32 ജഡ്ജുമാരാണ് സുപ്രീംകോടതിയിലുള്ളത്. കൊവിഡ് ബാധിച്ചവരിൽ രണ്ട് ജഡ്ജിമാർ രോഗമുക്തരായി ജോലിയിൽ പ്രവേശിച്ചെങ്കിലും മറ്റുള്ളവർ ക്വാറന്റൈനിൽ തുടരുന്നത് പല ബെഞ്ചുകളുടെയും പ്രവർത്തനത്തെ ബാധിച്ചു. ചിലർക്ക് ഇപ്പോഴും നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും കേസുകൾ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. പ്രധാന കേസുകൾ ലഭ്യമായ ജഡ്ജിമാർക്ക് വീതിച്ചു നൽകുന്നത് ജോലി ഭാരം കൂട്ടിയിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിമാരെ ചികിത്സിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഡോക്‌ടർമാരുടെ സംഘത്തിലെ മൂന്നുപേർക്കും കൊവിഡ് ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |