ന്യൂഡൽഹി: അരുണാചൽപ്രദേശിൽ നിന്നും കാണാതായ 17കാരനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യയ്ക്ക് കൈമാറി. ജനുവരി 18നാണ് അരുണാചൽ സ്വദേശിയായ മിറം തരണിനെ കാണാതായത്. മെഡിക്കൽ പരിശോധന ഉൾപ്പടെയുള്ള എല്ലാനടപടികളും പൂർത്തിയാക്കിയാണ് തരണിനെ ഏറ്റുവാങ്ങിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
അപ്പർ സിയാങ് ജില്ലയിൽ നിന്ന് ഈ മാസം 18ന് ബാലനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചൽ പ്രദേശിലെ എം.പി തപീർ ഗാവോ ആരോപിച്ചത്. ഇന്ത്യൻ അധികൃതർ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കുട്ടി പി.എൽ.എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിർത്തിയിൽ കുട്ടി പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. മിറം തരണിന്റെ സുഹൃത്ത് ജോണി യൈയിങ് ആണ് മിറമിനെ കാണാതായ വിവരം ആദ്യം അധികൃതരെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |