ന്യൂഡൽഹി: ഇന്നലെ നടന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ 55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാരണാസി, അസംഗഡ് ഉൾപ്പെടെയുള്ള 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലായിരുന്നു പോളിംഗ്. ഉച്ചവരെ വളരെ മന്ദഗതിയിലായിരുന്നു പോളിംഗ്.
മത്സരം നടന്ന 54 മണ്ഡലങ്ങളിൽ 11 സീറ്റുകൾ പട്ടികജാതിക്കാർക്കും രണ്ട് സീറ്റുകൾ പട്ടികവർഗക്കാർക്കുമായി സംവരണം ചെയ്തതാണ്. 613 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 2.06 കോടി വോട്ടർമാരിൽ 54.18 ശതമാനം പേരാണ് ഇന്നലെ വൈകിട്ട് 5 മണി വരെ പോളിംഗ് ബൂത്തിലെത്തിയത്.
സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ഈ ജില്ലകളിൽ 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം 29 സീറ്റുകൾ നേടിയിരുന്നു. ബി.എസ്.പി 6 സീറ്റും സമാജ്‌വാദി പാർട്ടിക്ക് 11സീറ്റും ലഭിച്ചു. ഇന്നലെ നടന്ന എക്സിറ്റ് പോൾ സർവ്വേകളെല്ലാം ബി.ജെ.പി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |