കോട്ടയം: പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതോടെ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിലൂടെ കോട്ടയം ജില്ലയിൽ മൂന്നു മാസത്തിനുള്ളിൽ ലഭിച്ചത് 10. 54 ലക്ഷം രൂപയുടെ വരുമാനം.
നവംബർ ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ വരുമാനം കോട്ടയം റെസ്റ്റ് ഹൗസിനാണ്. 3,63,571 രൂപ. ചങ്ങനാശേരി റെസ്റ്റ് ഹൗസിൽ നിന്ന് 1,14,368 രൂപയും പാലാ, അരുണാപുരം, വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് 4,53,894 രൂപയും കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽ നിന്ന് 1,22,205 രൂപയുമാണ് ലഭിച്ചത്.
ജില്ലയിൽ പത്ത് റെസ്റ്റ് ഹൗസുകളാണുള്ളത്. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി റെസ്റ്റ് ഹൗസുകൾ ഒന്നാം ഗ്രേഡിലും പാലാ, ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവ രണ്ടാം ഗ്രേഡിലുമാണ് ഉൾപ്പെടുന്നത്. എ.സി ഇല്ലാത്ത ഡബിൾ മുറികൾക്ക് 600 രൂപയും എ.സി മുറികൾക്ക് 1000രൂപയും സ്യൂട്ട് റൂമിന് 1500 രൂപയും എ.സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. രണ്ടാം ഗ്രേഡിലുളള എ.സി ഇല്ലാത്ത മുറികൾക്ക് 400 രൂപയും എ.സി മുറികൾക്ക് 750 രൂപയും സ്യൂട്ട് റൂമിന് 1000 രൂപയും എ.സി സ്യൂട്ടിന് 2000 രൂപയും വാടക നൽകണം.
..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |