നീലേശ്വരം: ദേശീയപാത പള്ളിക്കര റെയിൽവെ മേപ്പാലത്തിന്റെ പണി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിൽ പ്രതിഷേധവുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി.. റെയിൽ അധികൃതരുടെ അനാസ്ഥയാണ് മേല്പാലത്തിന് മുകളിൽ ഗർഡർ വെക്കാനുള്ള പണി നീണ്ടുപോകുന്നതെന്ന് പരാതിയുയർന്ന സാഹചര്യത്തിലായിരുന്ന എം.പിയുടെ സന്ദർശനം.
ഗർഡർ വെക്കണമെങ്കിൽ പാളത്തിന് സമീപത്തുള്ള ഏഴോളം വൈദ്യുതി പോസ്റ്റുകൾ മാറ്റണം. ഇത് റെയിൽ അധികൃതരുടെ മേൽനോട്ടത്തിൽ മാത്രമെ മാറ്റി സ്ഥാപിക്കാൻ പറ്റുകയുള്ളു. അധികൃതർ ഇതിനുള്ള പണി എത്രയും പെട്ടെന്ന് ആരംഭിച്ചില്ലെങ്കിൽ അടുത്ത് നടക്കുന്ന പാർലെമെന്റ് സമ്മേളനത്തിൽ സംബന്ധിക്കാതെ പള്ളിക്കര റെയിൽവെ മേ ല്പാലത്തിന് സമീപത്ത് നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദേശിയ പാതയിൽ ഗോവ മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇനി പള്ളിക്കരയിൽ മാത്രമാണ് റെയിൽവെ ഗേറ്റുള്ളത്.ഇവിടെ ഒരു ദിവസത്തിൽ 70 പ്രാവശ്യംഗേറ്റ് അടയുന്നുണ്ട്. അതുകൊണ്ടു മാത്രം ഇത് വഴിയുള്ള യാത്ര വളരെ ദുസ്സഹമാണ്. 2018 ലാണ് പള്ളിക്കര റെയിൽവെ മേല്ലാലത്തിന്റെ പണി ആരംഭിച്ചത്. എറണാകുളം ആസ്ഥാനമായ ഇ .കെ .കെ ഇൻഫ്രാ സ്‌ക്ച്ചക്ച്ചർ കമ്പനിയാണ് മേല്പാലത്തിന്റെ കരാറേറ്റെടുത്തത്. അവരുടെ പണി സമയബന്ധിതമായി തീർത്തിരുന്നുവെങ്കിലും റെയിൽവെ അധികൃതരുടെ താൽപര്യക്കുറവ് മൂലം നിർമ്മാണം നീണ്ടു പോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |