ന്യൂഡൽഹി: ഈടില്ലാതെ മൈക്രോ ഫിനാൻസ് വായ്പകൾ ലഭിക്കാനുള്ള വാർഷിക വരുമാന പരിധി മൂന്നു ലക്ഷമായി ഉയർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. മൈക്രോഫിനാൻസ് വായ്പകളുടെ പലിശ നിരക്കിന് ഏർപ്പെടുത്തിയ പരിധി ഒഴിവാക്കുകയും ചെയ്‌തു.
നഗരങ്ങളിൽ രണ്ടുലക്ഷം രൂപയും ഗ്രാമങ്ങളിൽ 1.5 ലക്ഷം രൂപയുമായിരുന്നു നിലവിൽ മൈക്രോഫിനാൻസ് വായ്പകൾക്കുള്ള വരുമാന പരിധി.
പലിശ നിരക്ക് സംബന്ധിച്ച് ബാങ്കുകൾ സ്വന്തമായി നയം രൂപീകരിച്ച് നടപ്പാക്കണം. അവ ലളിതമായ ഭാഷയിൽ ഉപഭോക്താക്കളെ അറിയിക്കണം. തിരിച്ചടവ് തുക പ്രതിമാസ വരുമാനത്തിന്റെ പകുതിയിൽ താഴെയാകണം.
ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് അമിത ഫീസും മറ്റും ഈടാക്കുന്നത് തടയാനും നടപടിയെടുക്കും. തിരിച്ചടവ് വൈകിയാൽ കുടിശ്ശികയ്ക്ക് മേലുള്ള പലിശ മാത്രമെ ഈടാക്കാവൂ. വായ്പയ്ക്ക് മേലുള്ള പലിശ നിരക്ക് സംബന്ധിച്ച വിവരങ്ങൾ ഒാഫീസുകളിൽ പ്രദർശിപ്പിക്കണം. വെബ്‌സൈറ്റുകളിലും ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |