ചണ്ഡീഗഡ്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് പിടിച്ചടക്കിയ ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. എ എ പി നേതാവും പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയുമായ ഭഗവന്ത് മാനാണ് ഹർഭജനെ ശുപാർശ ചെയ്തതെന്നാണ് സൂചന. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും ജലന്ദറിൽ സ്പോർട്ട്‌സ് യൂണിവേഴ്‌സിറ്റി നിർമിക്കുമെന്നും നിയമസഭാ പ്രചാരണത്തിൽ ഭഗവന്ത് മാൻ വാഗ്ദ്ധാനം ചെയ്തിരുന്നു.
ജനങ്ങൾക്ക് വേണ്ടിയും കായികതാരങ്ങളുടെ ക്ഷേമത്തിനായും പ്രവർത്തിക്കുന്നതിന് ഹർഭജൻ എല്ലാക്കാലത്തും മുന്നിലുണ്ടായിരുന്നെന്നും ഭഗവന്ത് മാനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നതിനാൽ രാജ്യസഭയിലേക്ക് അവസരം ലഭിച്ചാൽ ക്ഷണം തീർച്ചയായും സ്വീകരിക്കുമെന്നും ഹർഭജന്റെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
വിരമിക്കൽ പ്രഖ്യാപനത്തിന് മുൻപായി മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്‌ജോത് സിംഗ് സിദ്ദുവിനെ സന്ദർശിച്ചത് പിന്നാലെ ഹർഭജൻ കോൺഗ്രസിലേക്ക് ചേരുകയാണെന്നുള്ള സംശയങ്ങൾ പ്രചരിച്ചിരുന്നു. എന്നാലിത് താരം നിഷേധിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ സച്ചിൻ ടെൻഡുൽക്കറിന് പിന്നാലെ പാർലമെന്റിൽ എത്തുന്ന മറ്റൊരു ക്രിക്കറ്റ് താരം കൂടിയാകും ഹർഭജൻ സിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |