കൊച്ചി: അപൂർവരോഗങ്ങളുടെ ചികിത്സയ്ക്ക് കേന്ദ്രസർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളെക്കൂടി ഉൾപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ കത്ത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര ആരോഗ്യസെക്രട്ടറിക്ക് നിർദ്ദേശം നൽകി. കുട്ടികളിലെ അപൂർവരോഗങ്ങളുടെ ചികിത്സയ്ക്ക് മതിയായ സൗകര്യം ഉറപ്പാക്കണമെന്ന ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജുകളെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡിസംബർ രണ്ടിന് കേന്ദ്ര സർക്കാരിന് കത്തെഴുതിയെങ്കിലും തീരുമാനമുണ്ടായില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |