SignIn
Kerala Kaumudi Online
Friday, 26 April 2024 7.50 PM IST

ജലസ്രോതസ്സുകളിലെ പ്രളയ അവശിഷ്ടങ്ങൾ നീക്കാൻ നിർദ്ദേശം : മാർച്ച് 25നകം റിപ്പോർട്ട് സമർപ്പിക്കണം

malappuram
പ്രളയത്തിൽ ചാലിയാറിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ,​ നിലമ്പൂർ മേഖലയിൽ നിന്നുള്ള ദൃശ്യം.

മലപ്പുറം: പ്രളയ സാഹചര്യം ഇല്ലാതാക്കാനായി ജില്ലകളിലെ പുഴകളിലും പോഷക നദികളിലും കൈതോടുകളിലും ചെക്ക് ഡാമുകളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടിക്ക് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉത്തരവിട്ടു. ജല സ്രോതസ്സുകളിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും നീക്കം ചെയ്യുന്നത് ഉറപ്പുവരുത്താൻ ജില്ലാ സമിതി,പഞ്ചായത്ത്,നഗരസഭാതല സമിതി എന്നിവ പുന:സംഘടിപ്പിച്ചും ബ്ലോക്ക് തലത്തിൽ സമിതി രൂപീകരിച്ചും ജില്ലാ കളക്ടർ ഉത്തരവിറക്കി. പുഴകളുടെ കൈവഴികളിലും കൈതോടുകളിലും ചെക്ക് ഡാമുകളിലും സംയുക്ത പരിശോധന നടത്തി മാർച്ച് 25 നകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിനിധി, അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി,ഓരോ പുഴയുടെയും ചുമതലയുള്ള ഇറിഗേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയത്. പുഴകളിൽ ജലം സുഗമമായി ഒഴുകി പോകുന്നതിന്ന് തടസ്സം സൃഷ്ടിക്കുന്ന പ്രളയാവശിഷ്ടങ്ങൾ മാനവവിഭവ ശേഷി ഉപയോഗിച്ച് നീക്കം ചെയ്യാനാകുമോയെന്നും യന്ത്രങ്ങളുടെ സഹായം വേണ്ടി വരുമോയെന്നും ഉദ്യോഗസ്ഥ സംഘം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

മാനവ വിഭവ ശേഷി ഉപയോഗിച്ച് കഴിയാത്ത പ്രവൃത്തികൾ മറ്റു സ്‌കീമുകൾ വഴിയോ ഹരിത കേരളം മിഷൻ/ശുചിത്വ മിഷൻ വഴിയോ നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഏതെങ്കിലും സ്‌കീമിലോ,തൊഴിലുറപ്പ് പദ്ധതിയിലോ ഉൾപ്പെടുത്തി പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ,പാടശേഖര സമിതികൾ തുടങ്ങിയവ വഴി ജനകീയ യജ്ഞമായി നടത്തണം. .നീക്കം ചെയ്യുന്ന എക്കൽമണ്ണും അവശിഷ്ടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പരസ്യലേലം ചെയ്യണം. ഇതിലൂടെ ലഭ്യമാകുന്ന തുകയുടെ 30 ശതമാനം റിവർ മാനേജ്‌മെന്റ് ഫണ്ടിലേക്ക് ഉൾപ്പെടുത്തണമെന്നും കളക്ടർ നിർദേശിച്ചു. യന്ത്ര സഹായത്താൽ മാത്രം നീക്കം ചെയ്യാനാകുന്ന പ്രളയാവിശിഷ്ടങ്ങൾ,എക്കൽ,സിൽറ്റ് എന്നിവയുള്ള പ്രദേശങ്ങളിൽ ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ എൽ.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ,സോയിൽ കൺസർവേഷൻ ജില്ലാ ഓഫീസർ,സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് ഡയറക്ടർ എന്നിവരടങ്ങുന്ന സംഘം പരിശോധിച്ച് അവശിഷ്ടങ്ങളുടെ അളവ്,തരം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണ് മാർച്ച് 31നകം സമർപ്പിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.