പത്തനംതിട്ട : സംസ്ഥാന വനിതാകമ്മിഷൻ അംഗം ഷാഹിദാകമാലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 58 പരാതികൾ പരിഗണിച്ചു. 29 കേസുകൾ തീർപ്പാക്കുകയും നാലെണ്ണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് അതാത് വകുപ്പുകൾക്ക് അയച്ചു. ബാക്കി 25 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റി ച്ചു. കുടുംബ പ്രശ്‌നങ്ങൾ, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികൾ, കുടുംബ ഓഹരി വീതം വയ്ക്കുന്നത് സംബന്ധിച്ച പരാതികൾ തുടങ്ങിയവയാണ് സിറ്റിംഗിൽ പരിഗണിച്ചത്.
എല്ലാ മാസവും കൃത്യമായി ജില്ലയിൽ വനിതാകമ്മിഷൻ സിറ്റിംഗ് നടക്കുന്നതിനാൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് വനിതാകമ്മിഷൻ അംഗം ഷാഹിദാകമാൽ അറിയിച്ചു.
വനിതാകമ്മിഷൻ സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കുര്യൻ, പാനൽ അംഗങ്ങളായ സബീന, സീന,സിനി തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |