ന്യൂഡൽഹി: കൂനൂരിൽ കോപ്ടർ അപകടത്തിൽ അകാലമൃത്യു വരിച്ച രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, ഗീത പ്രസ് ട്രസ്റ്റ് ചെയർമാൻ രാധേശ്യാം ഖേംക എന്നിവർക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്‌മ വിഭൂഷൺ അടക്കം പദ്മ അവാർഡുകൾ വിതരണം ചെയ്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആണ് 2022ലെ പദ്‌മ അവാർഡ് വിതരണം നടത്തിയത്. കേരളത്തിൽ നിന്ന് പ്രൊഫ. ശോശമ്മ ഐപ് പദ്മ അവാർഡും ഏറ്റുവാങ്ങി. കെ.വി. റാബിയ ഹാജരായില്ല. ജനറൽ ബിപിൻ റാവത്തിന് വേണ്ടി മക്കളായ കൃതിക, തരിണി എന്നിവരും രാധേശ്യാം ഖേംകയ്ക്കു വേണ്ടി മകൻ രാജാറാം ഖേംകയുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഗുലാം നബി ആസാദ്, ഗുർമീത് ബാവ (മരണാനന്തരം), എൻ ചന്ദ്രശേഖരൻ, ദേവേന്ദ്ര ജജാരിയ, റാഷിദ് ഖാൻ, രാജീവ് മെഹ്റിഷി, ഡോ. സൈറസ് പൂനവാല, സച്ചിദാനന്ദ് സ്വാമി എന്നിവർക്കുള്ള പത്മ ഭൂഷൺ പുരസ്‌കാരങ്ങളും രാഷ്‌ട്രപതി നൽകി. രണ്ടാം ഘട്ട പുരസ്കാര വിതരണം മാർച്ച് 28 ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |