കൊച്ചി: മത്സ്യബന്ധന ട്രോളറുകളുടെ ഇന്ധനച്ചെലവ് 20 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന നവീന സംവിധാനം കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്‌റ്റ് ) വികസിപ്പിച്ചു. വിഫോം ഡബിൾ സ്ലോട്ടഡ് ഓട്ടർ ബോർഡ് എന്ന സംവിധാനം ഇന്ധനവില വർദ്ധനയിൽ നട്ടംതിരിയുന്ന ട്രോളറുകൾക്ക് ആശ്വാസം പകരും.
ട്രോൾ വലയുടെ മുഖം തിരശ്ചീനമായി തുറന്നിടാനാണ് ഓട്ടർ ബോർഡുകൾ ഉപയോഗിക്കുന്നത്. ട്രോൾ വലയുമായി ഘടിപ്പിക്കുന്ന തടി കൊണ്ടുള്ള ചതുരാകൃതിയിലുള്ള ഈ ഉപകരണമാണ് ഇന്ധന ഉപഭോഗം കുറയ്ക്കും. പുതിയ ഓട്ടർ ബോർഡുകൾ ട്രോളിംഗ് സമയത്ത് ഒരു മണിക്കൂറിൽ മൂന്നു ലിറ്റർ ഡീസൽ ലഭിക്കാൻ സഹായിക്കും.
ഇന്ത്യയിൽ 35,228 ട്രോളർ ബോട്ടുകളുണ്ട്. ട്രോളറുകളുടെ ഡീസൽ ഉപഭോഗം മണിക്കൂറിൽ 15 മുതൽ 45 ലിറ്റർ വരെയാണ്. വിഫോം ഓട്ടർ ബോർഡ് ഉപയോഗിക്കുന്ന ട്രോളർ ദിവസം 7 - 8 മണിക്കൂർ പ്രവർത്തിച്ചാൽ 21 - 24 ലിറ്റർ ഡീസൽ ലാഭിക്കാം. 20 ദിവസം മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ട്രോളറിന് ഒരു മാസം 480 ലിറ്റർ ഡീസൽ ലാഭിക്കാനാവും. രാജ്യത്തെ 80 ശതമാനം ട്രോളറുകൾ ഇതുപയോഗിച്ചാൽ 30 ദശലക്ഷം ലിറ്റർ ഡീസൽ പ്രതിവർഷം ലാഭിക്കാൻ കഴിയുമെന്ന് സിഫ്‌റ്റ് അധികൃതർ പറഞ്ഞു.
"കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ട്രോളറുകൾ പുതിയ സംവിധാനം വിജയകരമാണെന്ന് കണ്ടെത്തി. ഇന്ത്യയിലെ സമുദ്രതീര സംസ്ഥാനങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും."
-ഡോ. ലീന എഡ്വിൻ
ആക്ടിംഗ് ഡയറക്ടർ
സിഫ്‌റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |