കോട്ടയം. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ എരുമേലി ചെറുവേലി പൂച്ചത്തുകവല വത്തലപറമ്പിൽ സോമന് ചങ്ങനാശേരി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2015, 2016 കാലയളവിൽ മുണ്ടക്കയത്ത് പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടർന്ന് ഗർഭിണിയായ കുട്ടി പിന്നീട് പ്രസവിച്ചു. 31 സാക്ഷികളും 25 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. എരുമേലി സർക്കിൾ ഇൻസ്‌പെക്ടർ മനോജ് മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ്.മനോജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |