കണ്ണൂർ: ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയർന്നുവരണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവർക്ക് ഇക്കാര്യത്തിൽ നേതൃത്വം വഹിക്കാനാകും. മുന്നേറ്റങ്ങൾക്ക് ഇത്തരം സമ്മേളനങ്ങൾ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച 'കേന്ദ്രസംസ്ഥാന ബന്ധങ്ങൾ' സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധികാരത്തിൽ വന്നതോടെയാണ് ഭരണഘടനയും ഫെഡറലിസവും മതേതരത്വവും അപകടത്തിലായത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ടു. 356ാം വകുപ്പ് ദുരുപയോഗിക്കുന്നത് വ്യാപകമാകുന്ന രാജ്യമായി ഇന്ത്യ മാറി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ആദ്യം പിരിച്ചുവിട്ടത് കേരളത്തിലാണ്. 1976ലും 91ലും തമിഴ്നാട്ടിലും ഇതു ആവർത്തിച്ചു. 'ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്, ഒരു രാജ്യം ഒരു മതം' എന്നതാണ് സംഘപരിവാർ അജൻഡ. സംസ്ഥാനങ്ങളെ പാപ്പരീകരിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |