കണ്ണൂർ: വിഷു-ഈസ്റ്റർ അവധി ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കി കണ്ണൂർ സിറ്റി പൊലീസ്. പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി മാർക്കറ്റുകൾ, മാളുകൾ, ബീച്ച്, പാർക്ക് തുടങ്ങിയ ജനക്കൂട്ടമുണ്ടാകുന്നയിടങ്ങളിൽ പൊലീസ് സാന്നിദ്ധ്യമുറപ്പാക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നല്കി.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു മൊബൈൽ പെട്രോളിംഗും നാല് ബൈക്ക് പെട്രോളിംഗും 15 ബീറ്റ് പെട്രോളിംഗും ഏർപ്പെടുത്തി. 74 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തി.കണ്ണൂർ സബ് ഡിവിഷന് കീഴിൽ 230 പൊലീസ് ഉദ്യോഗസ്ഥരെയും നിയോച്ചിട്ടുണ്ട്. തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് മൊബൈൽ പെട്രോളിംഗും 6 ബൈക്ക് പെട്രോളിംഗും 10 ബീറ്റ് പെട്രോളിംഗും ഏർപ്പെടുത്തി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലുമായി 500 ഓളം പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
എ.സി.പിമാർക്ക് ചുമതല
കണ്ണൂർ, തലശേരി, കൂത്തുപറമ്പ എന്നീ സബ് ഡിവിഷനുകളിലെ ഡ്യൂട്ടി ഏകോപിപ്പിക്കുന്നതിന് അതാതു എ.സി.പിമാർക്ക് ചുമതല നല്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൊബൈൽ പെട്രോളിംഗും ബൈക്ക് പെട്രോളിംഗും ബീറ്റ് പെട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |