സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു
കൊല്ലം: കൊവിഡ് നിയന്ത്രണ വിധേയമായി പൊതുജീവിതം സാധാരണ നിലയിലായതോട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നു. തുടർച്ചയായ അവധി ദിനങ്ങൾ കൂടിയായതോടെ സഞ്ചാരികളുടെ വരവും വർദ്ധിച്ചു.
വേനൽ മഴ യാത്രയ്ക്ക് തടസമായെങ്കിലും മഴയെ അവഗണിച്ചും ആഭ്യന്തര ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. മാർച്ച് അവസാനത്തോടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കൂടി അവസാനിച്ചതോടെയാണ് തിരക്ക് വർദ്ധിച്ചത്. കൊവിഡിൽ രണ്ടുവർഷം വീട്ടിലിരുന്നവരാണ് ഇപ്പോൾ യാത്രകൾക്ക് സമയം കണ്ടെത്തിയിരിക്കുന്നത്.
തെന്മല എക്കോ ടൂറിസം, മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി, ബീച്ച്, ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, മലമേൽ, മീൻപിടിപ്പാറ, ജടായു പാറ തുടങ്ങിയവയാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ. ഇവിടെയെല്ലാം സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു.
ഇഷ്ടതുരുത്തായി മൺറോത്തുരുത്ത് - സാമ്പ്രാണിക്കോടി
1. മൺറോത്തുരുത്തിൽ ഹോം സ്റ്റേയിലും ഹോട്ടലുകളിലും ബുക്കിംഗിന് തിരക്ക്
2. എസ് വളവിലെ ദൃശ്യങ്ങൾ കാണാൻ കൂടുതൽ സഞ്ചാരികളെത്തുന്നു
3. സാമ്പ്രാണിക്കോടി ഗ്രാമീണ ടൂറിസത്തിന്റെ ഹോട്ട് സ്പോട്ടായി
4. സഫാരി ബോട്ടുകൾ സർവീസിനുണ്ട്. 100 രൂപയാണ് നിരക്ക്
5. അവധി ദിനങ്ങളിൽ 4000 - 5000 സഞ്ചാരികൾ വരെ എത്തുന്നു
തെന്മലയിലേക്ക് ആളൊഴുക്ക്
തെന്മല എക്കോ ടൂറിസം കേന്ദ്രത്തിലും സഞ്ചാരികളുടെ തിരക്കേറി. കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ശില്പങ്ങൾ, മാൻപാർക്ക്, തൂക്കുപാലം, ബോട്ട് യാത്ര, ഡാം കാഴ്ചകൾ, വനയാത്ര, ഏറുമാടങ്ങൾ തുടങ്ങിയവയാണ് ആകർഷണീയത.
ഒരു ദിവസത്തെ പാക്കേജ് ₹ 480
ബോട്ടിംഗ് ഇല്ലാതെ ₹ 355
വിദ്യാർത്ഥികൾക്ക് ₹ 305
പ്രവർത്തന സമയം - രാവിലെ 9.30 - രാത്രി 8
മാർച്ചിൽ ജില്ലയിലെത്തിയ സഞ്ചാരികൾ:
75,000 (തെന്മല ഒഴികെ)
തെന്മലയിൽ സഞ്ചാരികൾ
2018-19 - 1,87,000 - വരുമാനം ₹ 1.71 കോടി
2020- 21 - 9,860 - ₹ 45 ലക്ഷം
2021- 22 - 75,000 - ₹ 85 ലക്ഷം
തെന്മലയിലേക്ക് ടൂറിസ്റ്റുകൾ കൂടുതലായി വന്നുതുടങ്ങി. കൊവിഡിന് ശേഷം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
സജീവ് കുമാർ,
ടൂറിസം പ്രൊമോഷൻ ഓഫീസർ, തെന്മല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |