കൊടിയത്തൂർ: വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പഴം പറമ്പിലെ ഐലാക്കോട് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കണക്ഷനാണ് വിഛേദിച്ചത്. 1000 ത്തിലേറെ ഗുണഭോക്താക്കളുള്ള പദ്ധതി പഞ്ചായത്തിലെ ആറോളം വാർഡുകളിലേക്കാണ് കുടിവെള്ളമെത്തിക്കുന്നത്. എൻ.സി.പി.സി പദ്ധതി പ്രകാരം പതിനഞ്ച് വർഷം മുമ്പ് പൂർത്തീകരിച്ച കുടിവെള്ള പദ്ധതി ഗുണഭോക്തൃ കമ്മറ്റിയാണ് നടത്തുന്നത്. പല ഗുണദോക്താക്കളോടും അസ്വാൻസായി പണം വാങ്ങിയിട്ടും ഇവർ ബില്ലടച്ചില്ലെന്നും 15 വർഷത്തോളമായി കമ്മിറ്റി വരവ് - ചെലവ് കണക്ക് അവതരിപ്പിക്കാറില്ലെന്നും ഗുണഭോക്താക്കൾ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റായ ലീഗ് നേതാവ് ചെയർമാനും മെമ്പറുടെ ഭർത്താവായ കോൺഗ്രസ് നേതാവ് കൺവീനറുമായ കമ്മിറ്റി പ്രവർത്തനം സുതാര്യമല്ലെന്ന ആക്ഷേപവും വർഷങ്ങളായി നില നിൽക്കുന്നുണ്ട്. 75 000 രൂപയാണ് കെ.എസ്.ഇ.ബിയിൽ അടയ്ക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |