കോട്ടയം. കൊവിഡ് കാലത്ത് പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ട ടൂറിസം മേഖലയ്ക്ക് തിരിച്ചുവരവൊരുക്കി വിഷുവും ഈസ്റ്ററും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തിരക്കായിരുന്നു. ഈ ട്രെൻഡ് തുടർന്നാൽ മൺസൂൺ ടൂറിസവും കെങ്കേമമാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.
ആഭ്യന്തര സഞ്ചാരികൾക്ക് പുറമേ വിദേശികളും എത്തിത്തുടങ്ങി. ഇതോടെ ടൂറിസം പൂർണമായും തിരിച്ചുവരവിന്റെ പാതയിലായി. വിഷു, ഈസ്റ്റർ ദിനങ്ങളിൽ കുമരകം, വാഗമൺ അടക്കമുള്ള സ്ഥലങ്ങളിൽ റിസോർട്ടുകൾ ഹൗസ് ഫുള്ളായിരുന്നു. രണ്ട് ദിവസം കുമരകത്ത് ഹൗസ് ബോട്ടുകളും കിട്ടാനില്ലായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് കായൽ സൗന്ദര്യം ആസ്വദിക്കാൻ വിദേശ ടൂറിസ്റ്റുകളെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഏതാനും ആഴ്ചകളായി ശനി, ഞായർ ഉൾപ്പെടെ അവധി ദിനങ്ങളിൽ വലിയ തിരക്കാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ. ഹോളിക്ക് ശേഷം എല്ലാ ദിവസവും സഞ്ചാരികളെത്തുന്നുണ്ട്. കർണാടക, ഡൽഹി തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ. ഡൽഹി, മുംബയ് തുടങ്ങിയ നഗരങ്ങളിൽ കേരള ടൂറിസം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത് ഗുണകരമായി.
ടൂറിസം സംരംഭകൻ ഷനോജ് ഇന്ദ്രപ്രസ്ഥം പറയുന്നു.
വിദേശികൾ എത്തുന്നത് ശുഭ സൂചനയാണ്. ഇത് തുടർന്നാൽ ജൂണോടെ അറബികളും ആഗസ്റ്റോടെ യു.കെ.യിൽ നിന്നും സഞ്ചാരികളെത്തും''-
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |