ദിസ്‌പൂർ: അസാമിൽ രണ്ടുദിവസമായി തുടരുന്ന അതിശക്തമായ മഴയിലും കാറ്റിലും മൂന്നു കുട്ടികളടക്കം 14 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7400 വീടുകൾ ഭാഗികമായും 840 വീടുകൾ പൂർണമായും തകർന്നു.
ഏകദേശം 21,000 പേർ ദുരിതത്തിലായി. 12 ജില്ലകളിലെ 592 ഗ്രാമങ്ങളിൽ മഴ കനത്ത നാശം വിതച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് ഹാഫ്‌ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം തടസപ്പെട്ടു.
ഏപ്രിൽ 18 വരെ അരുണാചൽപ്രദേശ്, അസാം, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മേഘാലയയിലുണ്ടായ ചുഴലിക്കാറ്റിൽ 1000 വീടുകൾ തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |