മണ്ണാർക്കാട്: 'ഹെൽത്തി കേരള' പദ്ധതിയുടെ ഭാഗമായി ആരോഗ്യവിഭാഗം ശുചിത്വപരിശോധന കർശനമാക്കി. മഴക്കാലത്ത് പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പരിശോധന കർശനമാക്കിയത്. കുമരംപുത്തൂർ കല്യാണക്കാപ്പിലെ വിവിധ ഭക്ഷ്യശാലകളിലും മറ്റുമാണ് പരിശോധന നടത്തിയത്. പച്ചമാംസം, പാൽ, ഐസ്‌ക്രീം എന്നിവ ഒരേ ഫ്രീസറിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. മാലിന്യങ്ങൾ പരിസരത്ത് കൂട്ടിയിട്ട സ്ഥാപങ്ങൾക്കെതിരെയും നടപടി ആരംഭിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ടോംസ് വർഗീസ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സുരേഷ്, ഉമ്മർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |