SignIn
Kerala Kaumudi Online
Friday, 26 April 2024 6.27 AM IST

വെറ്റിനറി മരുന്നുകൾക്കും തീവില, കർഷകർക്ക് ദുരിതം.

vetinary

കോട്ടയം . വെറ്റിനറി മരുന്നുകളുടെ വില വർദ്ധനവും, മൃഗാശുപത്രികളിൽ ഉൾപ്പെടെ മരുന്നിന്റെ ലഭ്യതക്കുറവും കർഷകർക്ക് പ്രതിസന്ധിയാകുന്നു. 15 മുതൽ 20 ശതമാനം വരെയാണ് മരുന്നുകളുടെ വിലവർദ്ധിച്ചത്. ഡോക്ടർ കുറിക്കുന്ന രോഗത്തിനുള്ള മരുന്നുകൾക്കും സപ്ലിമെന്റ് അഥവാ കാൽസ്യ, ലവണ മിശ്രിതങ്ങൾ അടങ്ങിയ ശരീര പരിപാലനത്തിനുള്ള മരുന്നുകൾക്കുമാണ് വില വർദ്ധന. സപ്ലിമെന്റ് മരുന്നുകളുടെ നിർമ്മാണത്തിൽ യാതൊരു നിബന്ധനയും പാലിക്കുന്നില്ലെന്നും കർഷകർ പറയുന്നു. സപ്ലിമെന്റ് മരുന്നുകളുടെ വില്പന നടത്തുന്ന ഏജൻസികൾ ആദ്യം മൃഗാശുപത്രി വഴി സൗജന്യമായി അവരുടെ ഉത്പന്നം വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഡോക്ടർമാർ ഇത് കുറിച്ച് കൊടുക്കുന്നതോടെ ആദ്യം സൗജന്യമായി നൽകുന്ന മരുന്ന് കർഷകൻ പിന്നീട് അമിത വില നൽകി വാങ്ങേണ്ട സാഹചര്യമാണ്.

വെറ്റിനറി ഡോക്ടർമാരുമില്ല.

പല മൃഗാശുപത്രികളിലും ഡോക്ടർമാരുടെ തസ്തിക ഇപ്പോഴും നികത്താതെ കിടക്കുകയാണ്. യഥാസമയം മൃഗങ്ങൾക്ക് ചികിത്സകിട്ടാതെയിരിക്കുന്നതിന് ഇത് ഇടയാക്കുകയാണ്. സർക്കാർ മൃഗസംരക്ഷണത്തിന് കൊടുക്കുന്ന ഫണ്ടിൽ നിന്നും തനത് പഞ്ചായത്തുകൾക്ക് വരുന്നതിൽ നിന്നും മരുന്നിന് ഒരു വീതം മാറ്റിവയ്ക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് പറയുന്നു.

വില വർദ്ധിക്കുന്ന സാഹചര്യത്തിൽ നീതി സ്റ്റോറുകൾ വഴിയും നീതി മെഡിക്കൽസ് വഴിയും മരുന്നുകൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.