കോട്ടയം . സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷം നഗരത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. നാളെ മുതൽ മേയ് 4 വരെ നാഗമ്പടത്ത് നടക്കുന്ന മേളയിൽ പ്രദർശനവും സെമിനാറും പാട്ടും ആട്ടവും ഭക്ഷണവുമെല്ലാമുണ്ട്. മേളയിൽ 67 വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 60,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലിൽ 155 സ്റ്റാളുകളാണുള്ളത്. 100 വിപണനസ്റ്റാളുകളും 55 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാർഷികോൽപന്നപ്രദർശനവിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും നടക്കും. 'എന്റെ കേരളം' ചിത്രപ്രദർശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന 'കേരളത്തെ അറിയാം' പ്രദർശനം, നവീനസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ടെക്‌നോ ഡെമോ എന്നിവയും മേളയുടെ ഭാഗമാകും. പൊലീസിന്റെ ഡോഗ് ഷോയുമുണ്ട്.
28 ന് രാവിലെ 9 30 ന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേയ്ക്ക് സാംസ്‌കാരികഘോഷയാത്ര നടക്കും. രാവിലെ 11 ന് നാഗമ്പടം മൈതാനത്തെ പ്രത്യേകവേദിയിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ലൈഫ് വീടുകളുടെ താക്കോൽ വിതരണവും 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ചീഫ് വിപ്പ് എൻ ജയരാജ് അദ്ധ്യക്ഷത വഹിക്കും. കലാസാംസ്‌കാരികപരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിക്കുമെന്ന് കളക്ടർ പി കെ ജയശ്രീ, പൊലീസ് മേധാവി ഡി ശില്പ, പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ആർ പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ എന്നിവർ അറിയിച്ചു.
മറ്റ് പ്രത്യേകതൾ.
സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും ടെക്‌നോ ഡെമോയിൽ.
റോബോട്ടിക്‌സ് അടക്കമുള്ളവ പരിചയപ്പെടാം.
വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ സെമിനാറുകളും ശില്പശാലയും.
മൃഗസംരക്ഷണവകുപ്പിന്റെ സൗജന്യ പെറ്റ് ക്ലിനിക്.
ഭക്ഷ്യ-മണ്ണ്-പാൽ പരിശോധനകൾ, വിവിധ വകുപ്പുകൾ, അക്ഷയ എന്നിവയുടെ സൗജന്യ സേവനങ്ങൾ.
ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്.
മേളയിൽ പങ്കെടുക്കുന്നവർക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകൾ.
ഏഴു ഭാഷയിലെ സംഗീതപരിപാടി, ഡാൻസ് മെഗാ ഷോ, കായികാഭ്യാസപ്രകടനം.
മലബാർ, ചെട്ടിനാടൻ, ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |