മാഹി: വരകളുടേയും വർണ്ണങ്ങളുടേയും ലോകത്ത് നിന്ന് എം.വി.ദേവൻ വിടചൊല്ലി എട്ട് വർഷങ്ങളായെങ്കിലും അദ്ദേഹത്തിൽ നിന്ന് ഉയിർകൊണ്ട മയ്യഴിയിലെ മലയാള കലാഗ്രാമവും തമിഴ്നാട്ടിലെ ചോഴ മണ്ഡലവും എറണാകുളത്തെ കലാപീഠവും ഇന്നും ഈ രാജശില്പിയുടെ ഓർമ്മകളിലാണ്.
മലയാള കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിന്റെ വേദിയിൽ കാലിക സംഭവ വികാസങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളും കേൾക്കാൻ വിദൂരങ്ങളിൽ നിന്നു പോലും ശ്രോതാക്കൾ എത്തുമായിരുന്നു.കലാഗ്രാമത്തിന്റെ മുറ്റത്ത് കാൻവാസിലും, കരിങ്കല്ലിലും ദൈവത്തിന്റെ വിരലുകൾ കൊണ്ട് ദേവൻ വിരിയിച്ച അത്ഭുതങ്ങൾ നിരവധിയാണ്.
'സ്വാതന്ത്ര്യം കൊണ്ട് നാം എന്ത് നേടി?' ,ഭഗവദ് ഗീത ശ്രീ നാരായണ ഗുരുവിന് പ്രമാണമായിരുന്നോ?' തുടങ്ങിയ പ്രബന്ധങ്ങൾ അദ്ദേഹം, സകലമാന വാദമുഖങ്ങളും നിരത്തി കലാഗ്രാമത്തിലെ പണ്ഡിത സദസ്സിൽ അവതരിപ്പിച്ചപ്പോൾ എതിരഭിപ്രായം പുലർത്തിയവർ പോലും അദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |