ന്യൂഡൽഹി: റഷ്യൻ വാക്സിനായ സ്പുട്നിക്-വിയുടെ രണ്ട് ഡോസും എടുത്തവർക്ക്, ഒന്നാം ഡോസായി നൽകിയതുതന്നെ
ബൂസ്റ്റർ ഡോസായി നൽകണമെന്ന് വാക്സിനേഷനു വേണ്ടിയുള്ള നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എൻ.ടി.എ.ജി.ഐ) ശുപാർശ ചെയ്‌തു.
21-30 ദിവസത്തെ ഇടവേളയിൽ നൽകുന്ന സ്‌പുട്നിക്-വിയുടെ രണ്ടു ഡോസുകളുടെയും ഘടന വ്യത്യസ്‌തമായ സാഹചര്യത്തിലാണിത്. ആറു ലക്ഷത്തോളംപേർ ഈ വാക്സിൻ എടുത്തിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ, കൊവിൻ ആപ്പിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |