ന്യൂഡൽഹി:പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ സൂത്രധാരനെ അറസ്റ്റ് ചെയ്തു. തീവ്ര സിഖ് ഗ്രൂപ്പായ ദംദാമി തക്സൽ രാജ്പുരയുടെ തലവൻ ബർജീന്ദർ സിംഗ് പർവാനയെയാണ് സെൻട്രൽ ഇന്റലിജൻസ് സംഘം മൊഹാലിയിൽ വച്ച് ഇന്നലെ രാവിലെ പിടികൂടിയത്. തീവ്രവാദം പ്രോത്സാഹിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നതായി ഐ.ജി മുഖ്വീന്ദർ സിംഗ് ചിന്ന പറഞ്ഞു.
പട്യാലയിൽ വെള്ളിയാഴ്ച്ച കാളിമാത ക്ഷേത്രത്തിന് പുറത്ത് വച്ച് നടന്ന സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഹരീഷ് സിംഗ്ലയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം ശിവസേന നേതാവ് ഹരീഷ് സിംഗ്ലയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹിന്ദുക്കളും സിഖുകാരും സഹോദരങ്ങളാണെന്നും പട്യാലയിൽ നടന്നത് ഹരീഷ് സിംഗ്ലയുടെ ആഹ്വാനമാണെന്നും ശിവസേനയുടേതല്ലെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് യോഗ് രാജ് ശർമ്മ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |