കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുകളുമായി ബന്ധപ്പെട്ട പ്രതികൾക്കെതിരെയും കാപ്പ ചുമത്താമെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഡി.ഐ.ജി രാഹുൽ ആർ. നായർക്ക് നൽകിയ റിപ്പോർട്ട്. കരിപ്പൂർ സ്വർണ്ണക്വട്ടേഷൻ കേസിൽ ജാമ്യത്തിലാണ് അർജുൻ ആയങ്കി. പാർട്ടിക്ക് തലവേദനയായ അർജുനെ ഒതുക്കാനുള്ള ശ്രമമാണ് കാപ്പ ചുമത്താനുള്ള നീക്കത്തിന് പിന്നിലെന്ന സൂചനയാണ് ലഭിക്കുന്നത്.
കളക്ടർ ശുപാർശ അംഗീകരിച്ചാൽ ആയങ്കിയെ മുൻകരുതൽ തടങ്കലായി ജയിലിലടയ്ക്കാം. സി.പി.എം സൈബർ പോരാളിയായി അറിയപ്പെടുന്ന അർജുൻ ആയങ്കി അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നേതൃത്വത്തെ വിമർശിച്ചുവരികയാണ്. സി.പി.എമ്മിനകത്തെ വിഷയങ്ങൾ പത്രസമ്മേളനത്തിൽ പറയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മൂന്നാഴ്ച് മുമ്പ് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു തോമസിനെയും സംഘടനയെയും വിമർശിച്ചതിന് ജില്ലാസെക്രട്ടറി എം. ഷാജർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |