ഹൈദരാബാദ്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി മുഖാമുഖം സംവദിക്കാൻ വൈസ് ചാൻസലർ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ ഒസ്‌മാനിയ സർവകലാശാലാ വിദ്യാർത്ഥികൾ സമർപ്പിച്ച റിട്ട് ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. മേയ് ഏഴിനാണ് രാഹുൽ ഗാന്ധി സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ തീരുമാനമായിരുന്നത്.
വിദ്യാർത്ഥികളും തൊഴിൽരഹിതരായ യുവാക്കളും സർവകലാശാലയിലെ ടാഗോർ ഓഡിറ്റോറിയത്തിൽ സംവദിക്കാനാണ് നിശ്ചയിച്ചിരുന്നത്. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുമായുള്ള സംവാദം അക്കാദമിക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാലാൽ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
സർവകലാശാല ക്യാമ്പസ് രാഷ്ട്രീയ വേദിയായി ഉപയോഗിക്കാനാകില്ല. രാഷ്ട്രീയ പരിപാടികൾക്ക് അനുമതി നൽകുന്നത് സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |