കോട്ടയം . നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഷവർമ്മ കഴിച്ച് കാസർകോട് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയത്. ടി ബി റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഇംപീരിയൻ, ഹോട്ടൽ ബസന്ത്, കോസി റസ്‌റ്റോറന്റ്, ഹരിത റസ്‌റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൽ പിടിച്ചെടുത്തത്. പഴകിയ ചോറ്, പഴകിയ ബിരിയാണി, പഴകിയ കോഴി വറുത്തത്, പൂപ്പൽ പിടിച്ച അച്ചാൽ എന്നിവയാണ് പിടിച്ചെടുത്തത്. ശുചിത്വം പാലിക്കുന്നത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ജീവനക്കാരുടെ ഹെൽത്ത് കാർഡടക്കം പരിശോധിച്ചു. ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കും നോട്ടീസും നൽകി. പരിശോധനയ്ക്ക് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനു നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ടി പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് പി ജി, ജീവൻ ലാൽ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കർശനനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എബി കുന്നേപ്പറമ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |