തലശേരി: ഇല്ലിക്കുന്നിലെ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവിനെ, ഗുണ്ടർട്ട് കഥ പറയും ഡിജിറ്റൽ മ്യൂസിയമാക്കി നാടിന് സമർപ്പിച്ചപ്പോൾ, അത് പൈതൃകനഗരത്തിന് സാംസ്‌കാരികോത്സവമായി മാറി. കാലത്തിന് മറച്ചുവയ്ക്കാനാവാത്ത യുഗപുരുഷനാണ് ഗുണ്ടർട്ടെന്നും, വിശ്വമാനവികതയുടെ കൊടിക്കൂറയായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചതെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
2.21 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് വിദേശികളെയടക്കം ആകർഷിക്കും വിധം മ്യൂസിയം സജ്ജീകരിച്ചത്. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ.മലബാർ രൂപത ബിഷപ്പ് ഡോ: റോയ്‌സ് മനോജ് വിക്ടർ വിശിഷ്ടാതിഥിയായി. നഗരസഭാ ചെയർപേഴ്‌സൺ ജമുന റാണി, സബ് കളക്ടർ അനുകുമാരി, നഗരസഭാംഗം മജ്മ പ്രഷിത്ത് സംസാരിച്ചു. സംഘടന നേതാക്കളായ എം.സി. പവിത്രൻ, എം.പി. അരവിന്ദാക്ഷൻ, കെ. ബാലൻ, അഡ്വ. കെ.എ. ലത്തീഫ്, പി. പ്രസന്നൻ, ബി.പി. മുസ്തഫ, എം. അജേഷ് സംബന്ധിച്ചു.
ടൂറിസം ഡപ്യൂട്ടി ഡയറക്ടർ സി.പി. ജയരാജ് സ്വാഗതവും ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ മൈലവരപ്പ് നന്ദിയും പറഞ്ഞു. 1.84 കോടി രൂപ ചെലവിൽ നവീകരിച്ച സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ചും, 4.84 കോടി രൂപ ചെലവിൽ നിർമ്മിച്ച താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പദ്ധതിയും മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |