പ്യോംഗ്‌യാംഗ്: രണ്ടര വർഷത്തോളമായി ലോകമാകെ പടർന്നുപിടിച്ച കൊവിഡ് മഹാമാരിയുടെ ആദ്യ കേസ് ഔദ്യോഗികമായി ഉത്തരകൊറിയ സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ പെട്ടെന്ന് പനി പടർന്നുപിടിച്ച് ആറുപേർ മരിച്ചതായി ഉത്തരകൊറിയൻ ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ മാസം മുതൽ തിരിച്ചറിയാത്ത തരത്തിലുളള പനി പടർന്നുപിടിച്ചതിനാൽ 1,87,800 പേരെ നിരീക്ഷണത്തിലാക്കി ചികിത്സയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഇതുവരെ 3,50,000 പേർക്കാണ് പനി ലക്ഷണമുണ്ടായത്. ഇതിൽ 1,62,200 പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ച് മരിച്ച ആറുപേരിൽ ഒരാൾക്ക് ഒമിക്രോൺ വകഭേദം ഉണ്ടായതായാണ് വിവരം.
കൊവിഡ് സ്ഥിരീകരിച്ചതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉത്തരകൊറിയയിൽ വിവിധ നഗരങ്ങളിൽ ലോക്ഡൗൺ നടപ്പാക്കി. രാജ്യത്തെ ആന്റി വൈറസ് കമാന്റ് സെന്ററിൽ കിം ജോംഗ് ഉൻ സന്ദർശനം നടത്തിയിരുന്നു. രാജ്യത്തെ രണ്ടര കോടി ജനങ്ങൾക്കും ഇതുവരെ ദക്ഷിണകൊറിയയിൽ കൊവിഡ് വാക്‌സിൻ നൽകിയിട്ടില്ല. രോഗം ഗുരുതരമായാൽ വളരെ മോശം അവസ്ഥയിലായ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ പാടേ തകരും. വ്യാഴാഴ്‌ച മാത്രം 18000 പേരാണ് പുതുതായി പനിലക്ഷണങ്ങൾക്ക് ചികിത്സ തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |