കോഴിക്കോട് മാവൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണതിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അരിപ്പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
രാവിലെ ഒൻപതു മണിയോടെയാണ് ചാലിയാർ പുഴയ്ക്ക് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പൊതുമരാമത്തിന്റെ വിജിലൻസ് വിഭാഗമായിരിക്കും സംഭവം അന്വേഷിക്കുക.
ബീം ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി പറഞ്ഞു. കോൺക്രീറ്റ് ബീം പാലത്തിൽ ഘടിപ്പിക്കുന്നതിനിടെ ഇളകിവീഴുകയായിരുന്നു. ഇളകിവീണ മൂന്ന് കോൺക്രീറ്റ് ബീമുകളിൽ ഒരെണ്ണം പൂർണമായും പുഴയിലേക്ക് പതിച്ചു. മറ്ര് രണ്ടെണ്ണം പാലത്തിൽ തന്നെ തൂങ്ങിനിന്നു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്. ആ വർഷത്തെ പ്രളയത്തിൽ നിർമാണ സാമഗ്രികൾ ഒലിച്ചുപോയതിനെ തുടർന്ന് ഏറെനാളുകൾ പണി തടസപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അരിപ്പൊടി കൊണ്ട് പണിത സ്കൂൾ,
ഗോതമ്പ് പൊടി കൊണ്ട് പണിത പാലം...
വൈറലായി കൂളിമാട് റിയാസ്, നല്ല 'ഉറപ്പാണ്' LDF
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |