കോട്ടയം: കർഷകർ അന്യസംസ്ഥാനത്തുനിന്നെത്തിക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിനായി കാത്തിരിക്കുമ്പോഴും കോട്ടയം നഗരസഭ ലക്ഷങ്ങൾ മുടക്കി വാങ്ങിയ യന്ത്രങ്ങൾ കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്നു.
കോട്ടയം നഗരസഭാ പരിധിയിൽ തന്നെ നിരവധി പാടശേഖരങ്ങളാണുഉള്ളത്. ഈ പാടശേഖരങ്ങളിലെ നെല്ല് കൊയ്‌തെടുക്കണമെങ്കിൽ തമിഴ്‌നാട്ടിൽനിന്നും മറ്റും യന്ത്രം എത്താൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണ്. ഏഴ് വർഷമായി നഗരസഭയുടെ കൊയ്ത്ത് മെതിയന്ത്രം നാട്ടകം സി.എച്ച്.സിക്ക് പുറകിലത്തെ സ്ഥലത്ത് കാടുമൂടി നശിച്ച നിലയിൽ കിടക്കുകയാണ്. രണ്ട് കൊയ്ത്തുമെതി യന്ത്രങ്ങളാണ് നഗരസഭയ്ക്കുള്ളത്. യു.ഡി.എഫ് ഭരണകാലത്ത് നഗരസഭയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 40 ലക്ഷത്തോളം രൂപ മുടക്കിയാണ് ഇവ വാങ്ങിയത്. ആദ്യകാലത്ത് യന്ത്രം ഉപയോഗിച്ച് നാട്ടകം പാടശേഖരങ്ങളിലും മറ്റും നെല്ല് കൊയ്‌തെടുത്തിരുന്നു. എന്നാൽ, കുറച്ചുനാൾ മാത്രമേ യന്ത്രം ഉപയോഗിക്കാൻ സാധിച്ചുള്ളു. യഥാസമയം അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ കേടാവുകയായിരുന്നു. നന്നാക്കാനായി മെക്കാനിക്കിനെ ലഭിച്ചില്ല. കേരളത്തിൽ മെക്കാനിക് ഇല്ലെന്നാണ് നഗരസഭ പറയുന്നത്. ഉപയോഗിക്കാതെ കിടന്ന് വെയിലും മഴയുമേറ്റ് കാടുമൂടി മെഷീൻ പൂർണമായി നശിച്ചു. ഇനി അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുക എളുമമല്ല.
നഗരസഭ പ്രതിപക്ഷ കൗൺസിലർ ഷീജ അനിൽ പറയുന്നു.
നഗരസഭാ പരിധിയിൽ നിരവധി പാടശേഖരങ്ങൾ ഉണ്ടെങ്കിലും ഈ യന്ത്രം നന്നാക്കിയെടുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. ഇതുമാത്രമല്ല, കർഷകർക്ക് വേണ്ടി യാതൊരു പദ്ധതിയും നഗരസഭ നടപ്പാക്കുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |